അങ്ങനെ അത് പോയി. പറന്ന് പോയി. പോവുമ്പോ എന്നോട് പറഞ്ഞൊന്നുമില്ല. ഇത്തിരി അപ്പി ഇട്ട് വെച്ചിട്ടുണ്ട്.
അതിന് കണ്ണ് കാണില്ലായിരുന്നു എന്ന് തോന്നുന്നു. ഭക്ഷണം കൊടുത്തതൊന്നും ഒരു മണി പോലും കഴിച്ചില്ല.
അരിമണികളാണ് കൊടുത്തത്. അത് കൊത്തിത്തിന്നാൻ വേറെയും കിളികൾ വന്നു. വന്ന കിളികളും പ്രാവുകളും അഭയയെ ഉപദ്രവിക്കാനും തുടങ്ങി.
ഇന്ന് വീട്ടില് വേറൊരു അതിഥി വരാനുണ്ടായിരുന്നു. അമൃത. അമൃതയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോവാൻ സമയമായപ്പോൾ ഒരു കുറ്റബോധം തോന്നി. അഭയക്ക് കൊടുക്കാൻ വെച്ച അരിമണികൾ തൂത്തു വാരിക്കളഞ്ഞില്ലെങ്കിൽ ഉപകാരം ഉപദ്രവമായേക്കാം. അരിമണികളൊക്കെ അടിച്ചു വാരിക്കളഞ്ഞു. ഇതിനെ ആരെങ്കിലും കൊത്തിപ്പറിക്കുമോ എന്ന് പിന്നെയും തോന്നിക്കൊണ്ടിരുന്നു. പക്ഷിയെ കയ്യിലെടുക്കാൻ പേടിയുണ്ടായിരുന്നു. എങ്കിലും അടുത്ത് പോയി തുളകളുള്ള ഒരു ചെറിയ ബാസ്കറ്റ് കൊണ്ട് അഭയയെ മൂടി വെച്ചു. അഭയ വെപ്രാളമൊന്നും കാണിച്ചില്ല. അടങ്ങി അതിനുള്ളിൽത്തന്നെ ഇരുന്നു.
തിരികെ വീട്ടിലെത്തിയപ്പോ അഭയയെ മൂടി വെച്ചിരുന്ന ബാസ്കറ്റ് മാറ്റിയപ്പോ വിചാരിച്ചു അത് എന്നെ പറന്ന് കൊത്തുമായിരിക്കുമെന്ന്. ഒന്നുമുണ്ടായില്ല.
അമൃതയും അജയും എന്നെ പോലെ പേടിയോടെ തന്നെ അഭയയെ നോക്കി നിന്നു.
അഭയ പിന്നെയും കുറെ നേരം ബാൽക്കണിയിൽ വിശ്രമിച്ചു.
ഞങ്ങൾ വർത്തമാനത്തിൽ മുഴുകി ഇരിക്കുന്നതിനിടയിൽ എപ്പോഴോ നോക്കിയപ്പോ അഭയയെ ബാൽക്കണിയിൽ കണ്ടില്ല. അത് പറന്ന് പോയിരിക്കും. കൂട്ടിലിട്ട പോലെ ഇനിയും കിടക്കേണ്ടി വന്നാലോ എന്ന് പേടിതോന്നിക്കാണും

No comments:
Post a Comment