Wednesday, 12 October 2022

ചുമര്

 ഞായറാഴ്ച പരീക്ഷയാണ്. തിരക്ക് പിടിച്ച വലിച്ചു വാരിയെഴുതലുകൾ നിർത്തി എഴുത്തിനോട് നീതി പുലർത്തണമെന്ന ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിവിടെ ഇടയ്ക്കിടയ്ക്ക് എഴുതി വെച്ച് ബോറാക്കാറും ഉണ്ട്. സമയമുണ്ടാവുമ്പോ മാത്രം എഴുതാനിരുന്നാൽ എഴുത്ത് തന്നെ ഉണ്ടാവില്ല എന്ന പേടി ഉള്ളിൽ ഇല്ലാതില്ല. ആ പേടി ഒന്ന് മാറ്റിയെടുക്കാൻ കൂടിയാണ് ഇപ്പൊ ഈ എഴുത്ത്. 


ട്വിറ്ററിൽ അംബേദ്‌കറും നവയാനാ ബുദ്ധിസവും ട്രെൻഡ് ചെയ്യുകയാണോ എന്ന് തോന്നിപ്പോവുന്ന വിധമായിരുന്നു എന്റെ ഫീഡ് രണ്ട് ദിവസമായിട്ട്. ആൽഗരിതത്തിന് വിട്ടു കൊടുക്കാതെയാണ് ഫീഡ് പൊതുവെ സെറ്റ് ചെയ്യാറ്.  ഇനി ആൽഗരിതത്തിന്റെ കളിയാണോ എന്നും അറിയില്ല. അതെന്തായാലും ആ ഫീഡിൽ നിന്നാണ് ഇപ്പൊ ഈ ബ്ലോഗ് ഉണ്ടായത്. 

മലയാളത്തിലെ വായന ഇപ്പൊ കുറവാണ്. ഇനി മലയാളം വായിക്കുമ്പോ നവോത്ഥാനത്തെ കുറിച്ച് വായിക്കണം എന്ന് തീരുമാനിച്ചിട്ട് കുറെ കാലമായി. വായനാ ശീലമുള്ള സുഹൃത്തുക്കളോടൊക്കെ  അതിന് പറ്റിയ പുസ്തകങ്ങൾ പറഞ്ഞു തരാൻ പറയാൻ പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളുടെ ലിസ്റ്റിൽ പക്ഷെ ആ ക്യാറ്റഗറിയിൽ നിന്നും ഒരു പേര് പോലും കയറിക്കൂടിയിട്ടില്ല. 

വായന തുടങ്ങിയ കാലത്ത് ആദ്യം വായിച്ച പുസ്തകങ്ങളിലൊന്ന് വി. ടി. ഭട്ടതിരിപ്പാടിന്റെ സമ്പൂർണ കൃതികളായിരുന്നു. അച്ഛൻ, ഹോസ്പിറ്റലിൽ നിന്ന് നല്ല വായനാ ശീലമുള്ള ഒരു ഡോക്ടറുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് വന്ന പുസ്തകം. ഇന്നലെ കണ്ട തീർപ്പ് എന്ന മലയാള സിനിമയിൽ ഒരു കാര്യം ശ്രദ്ധിച്ചു. അതിലെ പ്രധാന കഥാപാത്രമായ നായരായ രാമന് നമ്പൂതിരിയായ സുഹൃത്തിനെ പട്ടരെന്ന് വിളിച്ചും അവന്റെ കഴിവ് കേടുകളെ പെരുപ്പിച്ചു കാണിക്കുന്നതും ഒരു ഹരമാണ്. സിനിമ കണ്ടു കൊണ്ടിരിക്കെ വി. ടി. യുടെ പുസ്തകം ഓര്മ വന്നു. മലയാള സിനിമകളിൽ പൊതുവെ കണ്ടു വരാറുള്ള നായർക്ക് നമ്പൂതിരിയോടുള്ള വിധേയത്തത്തിനും അതെ സമയം അവരുടെ മുൻപിൽ വരുമ്പോഴുള്ള സുപ്പീരിയോരിറ്റി കോംപ്ലക്സുകൾക്കും കാരണങ്ങൾ ചരിത്രപരമായ കാരണങ്ങൾ ആയിരിക്കണമെന്ന് തോന്നി.  

(എന്നെ ജാതി പറയുന്നവൾ എന്ന് വിളിക്കുന്നതിന്‌ മുൻപ്, ഒരു കാര്യം ഓർത്താൽ നന്ന് - നമ്പൂതിരിയേയും, നായരെയും, മേനോനെയും ഒക്കെ സ്‌ക്രീനിൽ കാണിച്ചത് ഞാനല്ല.) 

അപ്പൊ, ഇന്നത്തെ വിഷയം ജാതിയാണ്. ജാതിയേക്കാൾ മതമാണ്. 

ഒരു പാടൊന്നും വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമില്ലെങ്കിലും, ഹിന്ദു മതത്തിനോടനുബന്ധിച്ച്  കേട്ടിട്ടുള്ള മൂന്ന് പേരുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ  സ്വാധീനിച്ചിട്ടുള്ളത്. 

ഒന്ന്: ഡോക്ടർ അംബേദ്‌കർ. 

രണ്ട്: നാരായണ ഗുരു 

മൂന്ന്: അയ്യങ്കാളി 


സ്കൂൾ വിദ്യാഭ്യാസം ആദ്യത്തെ ഏഴു വര്ഷം സ്റ്റേറ്റ് സിലബസ് ആയിരുന്നത് കൊണ്ട്, അയ്യങ്കാളി എന്ന പേര് വളരെ കനം കുറഞ്ഞ ആ ചെറിയ സോഷ്യൽ സ്റ്റഡീസ് ടെക്സ്റ്റ് ബുക്കിൽ വായിച്ചതോർമയുണ്ട്. പിന്നെ അയ്യങ്കാളി എന്ന പേര് ഓർമയിൽ നിന്ന് തന്നെ മാഞ്ഞു പോയി. ഈയിടെ അതായത് കഴിഞ്ഞ ഒരു അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ആണ്, പിന്നെ അയ്യൻകാളിയെ കുറിച്ചൊരു ലേഖനം ഹിന്ദുവിൽ വായിക്കുന്നത്. കേരളത്തിൽ നിന്നും നേടിയ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അയ്യങ്കാളിയോട് ഞാനുൾപ്പടെ പലരും കടപ്പെട്ടിരിക്കണം എന്ന എന്ന തിരിച്ചറിവ് ആ ലേഖനം വായിച്ച ദിവസമാണുണ്ടായത്. 


നാരായണ ഗുരു: ഗുരുവിന്റെ മാർഗ്ഗങ്ങൾ ഒരു പക്ഷെ എളുപ്പമുള്ളതായിരിക്കണം. ഈഴവ തിയ്യ വിഭാഗങ്ങളെ ഹിന്ദു മതത്തിൽ camoflage ടെക്‌നിക് ഉപയോഗിച്ച് സർവൈവ് ചെയാൻ ഗുരു സഹായിച്ചു എന്ന് പറയുന്നതാവും ശരി. ഗുരുവിന്റെ മാർഗ്ഗങ്ങൾ മതം ഉപേക്ഷിക്കാൻ ബുദ്ധിമുട്ട് തോന്നിയവർക്കും, ഫിറ്റ് ഇൻ ചെയ്യണം എന്ന് തോന്നിയവർക്കും  തീർച്ചയായും ഒരു അനുഗ്രഹം ആയിരുന്നിരിക്കണം. എളുപ്പമുള്ള മാർഗം. ആക്രമിക്കപ്പെടാതെ ഒളിഞ്ഞിരിക്കാൻ ഒരു ഇടം. എങ്കിലും ഗുരുവിന്റെ രീതികളിൽ ഒരു നന്മയുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. ഒരു പക്ഷെ, ഹിന്ദു മതത്തിൽ സ്നേഹത്തിന്റെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും സംസാരിച്ചത് ഗുരു മാത്രമായിരിക്കണം. ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, അധികാരത്തിന്റെയും പിന്നാലെ പായാൻ മാത്രം പഠിക്കുന്ന ഗർവ് നിറഞ്ഞ ഹിന്ദുക്കളിൽ ഒരു വിഭാഗം മാറി നിൽക്കുന്നുണ്ടെങ്കിൽ അത് നാരായണ ഗുരുവിന്റെ മാത്രം കഴിവാണെന്ന് പറയാമെന്ന് തോന്നുന്നു. 


ഡോക്ടർ അംബേദ്‌കർ: അംബേദ്കറുടെ ഒരു എഴുത്ത് മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്. അത് വായിച്ചിട്ടു ആറേഴ് വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിൽ ഉണ്ടായിട്ടുള്ള കോൺഫിഡൻസ് വളരെ വലുതാണ് അംബേദ്കറെ വായിച്ച ശേഷം. എങ്കിലും, അടുത്ത ഒരു പുസ്തകം വായിക്കാൻ മനസ് ഇനിയും പാകപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. ആദ്യ പുസ്തകത്തിന്റെ വായന മനസ്സിൽ ഉണ്ടാക്കിയ അസ്വസ്ഥകൾ, അജിറ്റേഷൻ ഇനിയും കെട്ടടങ്ങിയിട്ടില്ല. 

ഒരു മനുഷ്യന്റെ നന്മ അഥവാ ശരിയായ ഗുണം എന്തെന്നറിയാൻ അയാൾക്ക് അധികാരം കൊടുക്കൂ എന്നല്ലേ പറയാറ്. അധികാരം ലഭിച്ചപ്പോ ഇക്വാളിറ്റിയും സാഹോദര്യവും ഒരു മഹാരാജ്യത്തിന്റെ കോൺസ്റ്റിട്യൂഷനിൽ എഴുതി ചേർത്ത അംബേദ്കറെ കുറിച്ച് എന്താണ് കൂടുതൽ പറയാൻ സാധിക്കുക.  


എന്റെ വീട്ടിൽ, അച്ഛൻ വലുതായി ഒരു കടലാസിൽ എഴുതി ഒട്ടിച്ച് വെച്ചിരുന്ന ഒരു വലിയ സ്റ്റിക്കർ ഉണ്ട്. ഭഗവദ് ഗീതയിലെ ഒരു ശ്ലോകം. പഴയ ഒരു ബ്ലോഗിൽ എഴുതിയതിന്റെ സ്ക്രീന്ഷോട്ട് ഇവിടെ ചേർക്കുന്നു. ആദ്യം കേട്ടപ്പോ എത്ര നല്ല ആശയം എന്ന് തോന്നി. പ്രിവിലേജ് എന്ന വാക്കിനെ കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴാണ് ഈ ശ്ലോകത്തിലടങ്ങിയ പ്രിവിലിജിന്റെ സ്വരത്തെ കുറിച്ച് മനസ്സിലാവുന്നത്. ഗതികേടിൽ ജീവിക്കുന്നവർ അടിച്ചമർത്തപ്പെട്ടവർ ഇവരൊക്കെ  എങ്ങനെയാണ് ഹിതമായ വാക്കുകൾ മാത്രം പറയാൻ കഴിയുക. 




അംബേദ്കറെ വായിച്ചപ്പോ ആദ്യം മനസ്സിലൊരു സംശയമായിരുന്നു. അച്ഛൻ മനസ്സിലിട്ട ഒരു ആശയത്തെ അത് കോൺട്രഡിക്ററ് ചെയ്യുന്നു.  അംബേദ്‌കർ പറയുന്നതൊക്കെ അപ്രിയമല്ലേ. ഹിതകരമല്ലല്ലോ എന്നോക്കെ. ആയിരുന്നു അന്നത്തെ സംശയങ്ങൾ.  അംബേദ്‌കർ തിരഞ്ഞെടുത്ത വഴിയിൽ അദ്ദേഹം പലതും, അല്ല ഹിന്ദു മതത്തിലെ എല്ലാ കുഴപ്പങ്ങളെ കുറിച്ചും  തുറന്നടിച്ചു പറഞ്ഞു, എഴുതി. നവയാനാ ബുദ്ധിസം സ്വീകരിക്കാൻ അദ്ദേഹം തന്റെ അണികളോടാവശ്യപ്പെട്ടു. 



എന്റെ കൊച്ചു വീട്ടിൽ ഒരു ഫ്രീ ആയി കിടക്കുന്ന ചുവർ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. എനിക്കവിടെ വലിയ ചിത്രങ്ങൾ ഒട്ടിച്ചു വെക്കണം. അതിൽ ഒന്ന് അയ്യങ്കാളിയുടേതായിരിക്കും, ഒന്ന് നാരായണ ഗുരുവിന്റെ, പിന്നെ ഒന്ന് ഡോ. അംബേദ്കറുടെ.  മതത്തിന്റെ കാര്യത്തിൽ ഇന്നും എനിക്ക് പുറത്തു വരാൻ സാധിച്ചിട്ടില്ല. ഒരു മത ചിഹ്നങ്ങളുമില്ലാത്ത വീട്ടിൽ അപ്പുവിനെ വളർത്താൻ ഇന്നും എനിക്ക് പേടിയാണ്. എപ്പോഴെങ്കിലും അവന് മതത്തിന്റെ നന്മകളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടി വരുന്ന കാലം വന്നാൽ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. 

ഹൃദയത്തിൽ എന്നും ഒരു അംബേദ്‌കറൈറ്റ് ആയിരിക്കുമെങ്കിലും അന്നത്തെ കാലത്തെ പോലെ ഇനിയൊരു മതത്തിന്റെ ധൈര്യം മനുഷ്യന് ആവശ്യം ഇല്ല എന്നുള്ളത് കൊണ്ട് നവയാനാ ബുദ്ധിസത്തിലേക്കുള്ള ആ ബുദ്ധിമുട്ടുള്ള ആ കാൽവെപ്പ് ഉണ്ടാവില്ല. അയ്യങ്കാളിയുടെ വഴിയാണ് മതത്തിന്റെ കാര്യത്തിൽ എനിക്ക് പ്രിയം. സഹോദരൻ അയ്യപ്പന്റേയും 


No comments:

Post a Comment